Perumthachan – G . Sankara Kurupp പെരുന്തച്ചൻ – ജി ശങ്കരക്കുറുപ്പ്

0
Spread the love

Perumthachan – G . Sankara Kurupp G. Sankara Kurup, was an Indian poet, essayist, and literary critic who specialised in Malayalam literature.

G. Sankara Kurup

G. Sankara Kurup

Spread the love

This Malayalam Poem Perumthachan Written by G. Sankara Kurupp

ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കെൻ
പൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിടക്കുന്നു!
വാതമെന്നെലുമ്പിലേ മജ്ജയൊക്കെയും കാർന്നു.
പ്രേതമായ്ത്ത്തീർന്നു ഞാനെന്നാകിലും ശ്വസിക്കുന്നു.

ഉളിവയ്ക്കുമ്പോൾ കട്ടപ്പൊന്നുപോൽ മിന്നും പ്ലാവും
കളിവഞ്ചി വെട്ടീടാൻ കാതലാർന്ന തേന്മാവും
നിറയെപ്പൂത്തും കായ്ച്ചും നിൽക്കുമീ മീനക്കാല-
തതിറയത്തു ചെന്നൊന്നു നോക്കുവാൻ കഴിഞ്ഞെങ്കിൽ!

എൻപറമ്പിലില്ലൊറ്റക്കുറ്റിവാഴയു; മെനി-
ക്കിമ്പമാണെവിടെയാണെങ്കിലും മരം കണ്ടാൽ
ഒൻപതാൾ പിടിച്ചാലും പിടികൂടാതുണ്ടൊറ്റ-
ത്തമ്പലമൂളിയന്നുരമ്പലമൈതാനത്തിൽ.

വളവും പോടും കേടുമില്ല, ഞാനെൻ കൺകൊണ്ടൊ-
ന്നളന്നിട്ടൊരെൺപതു കോലിനപ്പുറം പോവും
മുറിച്ചാലതു മതി നാട്ടിലെപ്പുരയ്‌ക്കെല്ലാം
മുളമോന്തായം മാറ്റാമുത്തരത്തിനും കിട്ടും.
അല്ലെങ്കിലൂരാണ്മക്കാർ മോഹിക്കുംപോലെ ചെത്തി-
യില്ലമാളികകൾക്കു ‘ചിലാന്തി’ ക്കതൊപ്പിക്കാം.

പൂതലിച്ചുപോയെന്റെയിത്തടി; കൊതിച്ചാലാ-
ക്കാതാലിലുളി നടത്തീടുവാനാവില്ലല്ലോ!
കരിവെറ്റിലത്തുണ്ടും കൊട്ടടയ്ക്കയും നൂറിൻ-
തരിയും പുകയിലഞെട്ടിയും തപ്പിത്തപ്പി
-വെടിവെയ്ക്കിലുംകൂടികേൾക്കില്ലാ -കൂനിക്കൂടി-
പ്പടിമേലിരിക്കുന്നു,’നാനി’യും വയർ ചുങ്ങി.

അവളും കെളവിയായ്! പൂത്ത ചമ്പകത്തൈപ്പോൽ
നിവർന്നും കടഞ്ഞെടുത്തതുപോലുടമ്പാർന്നും,
ചിരിച്ചു മൂന്നുംകൂട്ടിപ്പൂത്ത വെള്ളിലപോലെ-
ന്നരികത്തിവൾ നിന്ന നാളുകൾ ഞാനോർക്കുന്നു!
(പുരികം നരച്ചൊരാകണ്ണുകൾ, ചിതൽ തിന്ന്
പുറവാതിലിൽക്കൂടിയലഞ്ഞു കുറേനേരം)

പൊങ്ങുവാൻ കഴിഞ്ഞെങ്കിൽ നിരങ്ങാം; കിഴവനെ
ത്താങ്ങുമായിരുന്നാക്കൈ….. വിതുമ്പീ പെരുംന്തച്ചൻ.
(വീണ്ടുമാ സ്മരണയെ മായ്ക്കാനോ, ചുളിവേറെ
വീണ നെറ്റിന്മേൽ മെല്ലെത്തടവീ ചുങ്ങും കൈയാൽ)
പണിചെയ്യുവാൻമേലാതാകിലും തൊങ്കിതേങ്ങി-
പ്പണിയാലയിൽപ്പുകൊന്നിരിക്കാൻ കഴിഞ്ഞെങ്കിൽ,
എങ്കിൽ, ഞാൻ മുഴക്കോലുമൂളിയും പണിക്കൂറിൽ
പ്പങ്കിടാറുള്ളാഹ്ലാദമിന്നും ഹാ! നുണഞ്ഞേനേ!

കരിവീട്ടിതൻ കാതൽ കടഞ്ഞു കുഴിച്ച വ-
ന്മരിക കമഴ്ത്തിയ പോലെഴും വിണ്ണിൻ താഴെ
അകലെക്കാണും ചെമ്പുതാഴികക്കുടം ചൂടും
മികവാർന്ന തൃക്കോവിൽ തീര്ത്തതിക്കൈകൊണ്ടത്രേ.
ഉളി ഞാൻ പിടിപ്പിച്ച കൈകളാലെൻകുഞ്ഞ,പ്പൊ-
ന്നൊളിചിന്നിടും ക്ഷേത്രദ്ധ്വജത്തിൻ തുംഗാഗ്രത്തിൽ

പറന്നങ്ങിരിക്കുമ്പോൽ ചെത്തിയ ഗരുഡന്റെ
ചിറകു ചലിക്കുന്നുണ്ടിപ്പോഴുമെന്നേ തോന്നൂ!
ഞാനതിലസൂലായുവായിപോ, ലേതച്ഛന്നു
മാനമല്ലാമട്ടൊക്കെ മകനെപ്പുകഴ്ത്തുമ്പോൾ?

ആയിരം മണിയുടെ നാവുപൊത്തിടാമൊറ്റ-
വായിലെ നാവാർക്കാനും കെട്ടുവാൻ കഴിയുമോ?
രണ്ടു ഗോപുരത്തിന്റെ തട്ടിലും വെച്ചു, തേക്കു-
കൊണ്ടു കൊത്തിയൊരഷ്ടദിക്പാലരൂപം ഞങ്ങൾ.
ഒന്നെന്റെയിരിക്കെ തീർത്തൊന്നവന്റേതും, ജീവൻ
വന്നിട്ടുണ്ടാവൻ്റേത്തിന്റേതിനേക്കാളത്രേ.

എൻകരം തോറ്റാലെന്താണെന്മകൻ ജയിക്കുമ്പോൾ,
എൻകണ്ണിലുണ്ണിക്കേലും പുകളെൻ പുകളല്ലേ?
കൊച്ചനെ സ്തുതിക്കുമ്പോളൻമുഖം മങ്ങീപോലും.
തച്ചനായാലും ഞാനൊരച്ഛനല്ലാതായപ്പോമോ?
പൊങ്ങുവാൻ കഴിഞ്ഞെങ്കിൽ നിരങ്ങാം; കിഴവനെ
ത്താങ്ങുമായിരുന്നാക്കൈ ….വിതുമ്പീ പെരുംന്തച്ചൻ.
(വീണ്ടുമാ സ്മരണയെ മായ്ക്കാനോ, ചുളിവേറെ

English Summary : This Malayalam Poem Perumthachan Written by G. Sankara Kurupp Mahakavi G, also known as G. Sankara Kurup, was an Indian poet, essayist, and literary critic who specialised in Malayalam literature. He was the first recipient of the Jnanpith Award, India’s highest literary honour, and is considered one of the greats of Malayalam poetry.

Leave a Reply