Email to the writer - Reaction Kerala
കുറിവച്ച് മഴുവോന്ന് കടയ്ക്കൽ പതിച്ചു
വേരറ്റ മരമൊന്ന് മണ്ണിൽ പതിച്ചു.
മഴക്കാടുകൾ മരുഭൂമികളായി….
കാടുകേറി കാടുകേറി
കാട് വെറും കടംകഥയായി…
കുറിവച്ച മഴുവിൻ വായറ്റു
വായുവിനായ് വാപിളർന്നു…
വെന്തുരുകി നിഴൽതേടി അലയുന്ന
ജീവന്ന് തണലേകുവാൻ
ഒരു മരം ബാക്കിയുണ്ടോ…
ഈ മണ്ണിലിനി ബാക്കിയുണ്ടോ?….
മരമാണ് വരമെന്ന് ചൊല്ലി പഠിയ്ക്കാം
മണ്ണിനുവേണ്ടി… മനുഷ്യർക്കുവേണ്ടി… വരും
മക്കൾക്കുവേണ്ടി മരമൊന്നോവയ്ക്കാം.
മഴു വയ്ക്കാതിരിക്കാം…